Sunday 14 November 2010

Monday 17 May 2010

"എനിക്കുവേണ്ടി നീ കാത്തിരിക്കരുത്,ന്നിനക്കെന്‍റ്റെ എല്ലാ ഭാവങ്ങളും"

സന്ദ്യാ സമയം, കാക്കകള്‍ കൂട്ടിലേക്ക് ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു, മാനം ഇരുണ്ട് കൂടുന്നു .... തണുത്ത കാറ്റില്‍ കുതിര്‍ന്നു ഞാന്‍ വയല്‍ വരമ്പിലൂടെ നടന്നു നീങ്ങി ... അങ്ങ് തെക്ക് ഭാഗത്ത്‌ നിന്നും മഴ പെയ്യാന്‍ തുടങ്ങി ... ശരീരമാകെ നനയുന്നു .. വയലിലെ നീരുറവയില്‍ ചവിട്ടി വാഴ ഇല ഒടിച്ചു കുട ചൂടി ... തല നയുന്നതില്‍ നിന്നും സമാധാനം കിട്ടി .... കോരിച്ചൊരിയുന്ന മഴ... പാന്‍റ് മടക്കി കയറ്റി കയ്യിലുള്ള ചെരിപ്പ് ഒരു സഞ്ചിയിലിട്ടു ഞാന്‍ നടന്നു നീങ്ങി .... ... എന്‍റെ ദേഹമാകെ നനയുന്നു ... നല്ല തണുപ്പ്‌...

അവള്‍ എന്നെയും കാത്തു നില്‍പുണ്ടാവും ... ഒരുപാട്‌ കാലത്തെ കാത്തിരിപിനോടുവില്‍ അവളെ ഒരു നോക്ക് കാണാന്‍ , ഒന്ന് മിണ്ടി പറയാന്‍.... സമയം വൈകിയാല്‍ അടുത്ത വണ്ടിയില്‍ അവള്‍ നാട്ടിലേക്ക് മടങ്ങും.. കൂരിരുട്ട്, ഒന്നും കാണുന്നില്ല , ചീവീടികള്‍ ശബ്ദം വെക്കുന്നു... താളത്തിനൊപ്പം തവളകളും .... തനിച്ചായത്‌ കൊണ്ട് ചെറിയ ഭയമുണ്ട് ... എന്ത് സംഭവിച്ചാലും അവളെ കണ്ടേ തീരൂ.. ദൂരെ നിന്നും ഞാന്‍ വണ്ടിയുടെ കൂവി വിളി കേള്കുന്നുണ്ട് ... ഞാന്‍ എന്‍റെ കയ്യിലുള്ള സഞ്ചിയുമായി ഓടി .... ആ വണ്ടിയില്‍ അവള്‍ വന്നു കാണും ...അര മണിക്കൂര്‍ കൊണ്ട് അവള്‍ക് തിരിച്ചു പോവണം ... എന്‍റെ ഓട്ടത്തിന് വേഗത കൂട്ടി , വയല്‍ വരമ്പിലൂടെ ഓടുന്നതിനിടെ എന്‍റെ കാലുകള്‍ വഴുതി ഞാന്‍ വീണു ... ഞാന്‍ എങ്ങോട്ടാണ് വീഴുന്നത് എന്ന് അറിയില്ല.. എന്‍റെ കണ്ണുകള്‍ തുറക്കുന്നില്ല ... എങ്ങും കൂരിരുട്ട്... എന്തോ ഒരു മരച്ചില്ല കയ്യില്‍ പിടികിട്ടി , അതില്‍ തങ്ങി നിന്നു , മഴ വീണ്ടും കനത്തു പെയ്യുന്നു ... എന്‍റെ നെട്ടിയിലെവിടെയോ മുറിവ് പറ്റിയിട്ടുണ്ട് .. വല്ലാതെ എരിയുന്നു... കൈകള്‍ കൊണ്ട് മെല്ലെ തടവി ... ചോരയുടെ മണം... പാന്‍റ് കീശയില്‍ ഇരുന്ന ടവ്വല്‍ എടുത്തു നെറ്റിക്ക് കെട്ടി ... രക്തം വരുന്നതിനു സമാധാനം ഉണ്ട് .... മെല്ലെ ഇഴഞ്ഞു വരമ്പിലേക്ക് പിടിച്ചു കയറി... ഇനി ഞാന്‍ എത്ര വേഗതയില്‍ ഓടിയാല്‍ സ്റ്റേഷനില്‍ എത്തും?...

ഏകദേശം മഴ ചോര്‍ന്നു .... വണ്ടിയുടെ കൂവല്‍ കേള്‍കുന്നു ... ഞാന്‍ സ്റ്റേഷനില്‍ എത്തി ... തിക്കിലും തിരക്കിലും അവളെ കാണുന്നില്ല .... വണ്ടി ഇപ്പോള്‍ നീങ്ങി തുടങ്ങും ... അവള്‍ എവിടെ ? ... എവിടെയും കാണുന്നില്ല ... അവള്‍ വന്നില്ലേ? .. വരാതിരിക്കില്ല .... വണ്ടിയില്‍ കയറിക്കാനുമോ? ..ഞാന്‍ രണ്ടു മൂന്ന് ബോഗിയില്‍ കയറി നോക്കി ... എങ്ങും കാണാനില്ല .... പുറത്തിറങ്ങി .. ഒരു കരിവള കുലുങ്ങുന്ന ശബ്ദം ...അതേ അത് അവള്‍ തന്നെ .... ഞാന്‍ ഓടി ... പിന്നില്‍ നിന്നു അവളെ വിളിച്ചു .. പക്ഷെ അവള്‍ കേള്കുന്നില്ല .... എന്‍റെ നെറ്റിയില്‍ കെട്ടിയ ടവ്വല്‍ അഴിച്ചു അവളെ എറിഞ്ഞു... എന്നിട്ടും അവള്‍ അറിഞ്ഞില്ല .. വണ്ടിയുടെ കൂവല്‍ കൊണ്ട് അവള്‍ക് കേള്‍ക്കാന്‍ പറ്റുന്നില്ല ... വണ്ടി മെല്ലെ നീങ്ങി തുടങ്ങി... അവള്‍ വാതില്‍ കയറുന്നതിനിടെ ഞാന്‍ അവളുടെ കൈകള്‍ വാരിപ്പുണര്‍ന്നു .... അവള്‍ കൈകള്‍ കുതറി അകത്തേക്ക് കയറി.. പക്ഷെ അവള്‍ അറിഞ്ഞില്ലായിരുന്നു അത് ഞാനായിരുന്നെന്നു... വണ്ടി വേഗത്തില്‍ നീങ്ങി തുടങ്ങിയിരുന്നു .... ഞാന്‍ നിലത്തു വീണു ആര്‍ത്തു കരഞ്ഞു .... അവള്‍ വാതിലൂടെ തലയിട്ടു നോക്കി ... ഞെട്ടലോടെ അവള്‍ എന്നെ നോക്കി .... എന്നെ ഉറക്കെ വിളിച്ചു ......... നിറഞ്ഞ കണ്ണ് നീര്‍ തുള്ളികളാല്‍ ... ഒരു ചെറിയ പുഞ്ചിരിയോടെ അവള്‍ എന്നോട് വിട പറഞ്ഞു ....

"എനിക്കുവേണ്ടി നീ കാത്തിരിക്കരുത്,ന്നിനക്കെന്‍റ്റെ എല്ലാ ഭാവങ്ങളും"



എന്റെ സഞ്ചി ഞാന്‍ തുറന്നു പഴ ഒട്ടൊഗ്രാഫ് എടുത്തു ...
റോസപൂവിന്‍റ്റെ നിറമുള്ള അവാസാന പേജില്‍ നി നിന്‍റ്റെ മുഖത്തെക്കാള്‍ ഭംഗിയുള്ള അക്ഷരങ്ങള്‍ നിരത്തിവെച്ചു,മനസിന്‍റ്റെ താളുകളില്‍ ഇന്നും അത് മഴച്ചാറ്റലേല്‍ക്കാതെ ഞ്ഞാന്‍ സൂക്ഷികുന്നു.ഇന്നെനിക്ക് ആ പഴയ ഒട്ടോഗ്രാഫ് നഷ്ടമായിരികുന്നു.. മഴ ച്ചാറ്റലും..പുറമെനിന്നുള്ള തണുത്ത കാറ്റുംകൊണ്ട് അക്ഷരങ്ങള്‍ മനസിലാക്കാന്‍ പറ്റാത്തവിധം പാടെ നഷ്ടമായിരിക്കുന്നു....


................................................................................
തികച്ചും സാങ്കല്പികം മാത്രം .....

Thursday 29 October 2009

ഇവനൊന്നും നന്നാവില്ല...........

സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു ... എന്‍റെ ഒരു കൂടുകാരന്‍ ഉണ്ട് റിന്ശാദ് .. എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും .... ഞാന്‍ ക്ലാസ്സ്‌ ലീഡര്‍ ആണ് .... പക്ഷെ ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചിലെ ഇരിക്കൂ ... രിന്ശാടും ഉണ്ടാവും കൂടെ ... ഞങ്ങള്‍ 2 പേരും അവിടെ സ്ഥിരമാണ് ... പിന്നെ സൊറ പറഞ്ഞിരിക്കാന്‍ ആരെങ്കിലും ഒക്കെ ഏതെങ്കിലും പിരീഡില്‍ കയറി വരും .... പക്ഷെ ഞങ്ങള്‍ എല്ലാവരെയും ആ ബെഞ്ചില്‍ കയറ്റില്ല ... ഞങ്ങളുമായി പോരുത്തപെട്ടു പോവുന്നവര്‍ക്ക്‌ മാത്രം അവിടെ പ്രവേശനം ഉള്ളൂ .. എന്തായാലും ക്ലാസ്സില്‍ എല്ലാവര്ക്കും ഞങ്ങള്‍ 2 പേരോടും നല്ല കാര്യമാണ് ... കാരണം ഞാന്‍ ലീടരും അവന്‍ അസ്സിസ്ടന്റും ആണ് ... എന്ത് കാര്യം ഉണ്ടെങ്കിലും ഞങ്ങള്‍ മുന്നില്‍ ഉണ്ടാവും ... ഇനി ഇപ്പോള്‍ എന്തെങ്കിലും പ്രശനത്തിനു ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പോലും ഞങ്ങള്‍ അതിനും നേതിര്ത്വം കൊടുക്കും ... എപ്പോള്‍ ഏത് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലും , രണ്ടു പേരും ഒന്നിച്ചാണ് സാധാരണ പുറത്ത്‌ പോവാറ് ...

ഒരു ദിവസം ഹിന്ദി ടീച്ചര്‍ ക്ലാസ്സില്‍ വന്നു ... എന്തോ നല്ല ദേഷ്യത്തിലാണ് ടീച്ചര്‍ .. ഞങ്ങള്‍ പതിവ് തെറ്റിക്കാതെ സൊറ പറയാന്‍ തുടങ്ങി .. ടീച്ചര്‍ ഒരു സൈഡില്‍ നിന്ന് ക്ലാസ്സ്‌ എടുക്കും ... ഞങ്ങള്‍ ബുക്കില്‍ നോക്കി കഥ പറയലാണ് പതിവ് .. ടീച്ചര്‍ നോകുനുണ്ട് എന്ന് കണ്ടാല്‍ ചുണ്ട് അനക്കില്ല .... ടീച്ചറും വിചാരിക്കും ബുക്കില്‍ നന്നായി ശ്രധികുന്നുണ്ട് എന്ന് . അന്ന് 2 പിരീഡ്‌ ഒന്നിച്ചാണ് ടീച്ചര്‍ ക്ലാസ്സ്‌ എടുത്തത്‌ ... ടീച്ചര്‍ക്ക്‌ എന്തോ സംശയം തോന്നി ഞങ്ങളുടെ അടുത്ത് വന്നു .. ബുക്ക്‌ എടുത്തു നോക്കി ... ടീച്ചര്‍ ക്ലാസ്സ് എടുത്തു രണ്ടു മൂന്ന് പേജ് തീര്‍ന്നിട്ടുണ്ട് .. പക്ഷെ ഞങ്ങള്‍ അപ്പോഴും പേജ് ഒന്നില്‍ തന്നെ ആണ് ... എവിടെ എത്തി എന്ന് ചോദിച്ചപ്പോള്‍ പാരഗ്രാഫ് തപ്പുകയാണ്‌ ... 2 നെയും പൊക്കി .. ബെന്ജിനു മുകളില്‍ കയറ്റി നിര്‍ത്തിച്ചു ടീച്ചര്‍ കുറെ ചീത്ത പറഞ്ഞു ... കുറച്ചൊക്കെ പാഠം ശ്രദ്ധിക്കാന്‍ തുടങ്ങി ... കുറച്ചു കഴിഞ്ഞപ്പോള്‍ .. ജനലിലൂടെ നോക്കുമ്പോള്‍ ഇംഗ്ലീഷ് മീഡിയം പെണ്‍കുട്ടികള്‍ നടന്നു പോകുന്നു ... രിന്ശടിന്റെ കണ്ണ് അങ്ങോട്ടായി ... അവന്‍ എന്നോട് പറഞ്ഞു നമ്മളെ ഇപ്പോള്‍ പുറത്താക്കാനുള്ള എന്തെങ്കിലും വഴി ഒപ്പിക്കണം എന്ന് ... അങ്ങിനെ ഞങ്ങള്‍ പ്ലാനിട്ടു ഉറക്കെ വര്‍ത്തമാനം പറയാന്‍ ... ടീച്ചര്‍ക്ക്‌ അങ്ങ് ദേഷ്യം പിടിച്ചു .. ചൂരലുമായി അടുത്ത് വന്നു നല്ല രണ്ടു വീക്ക്‌ വീക്കി ... രണ്ടെണ്ണം കിട്ടിയാലും സാരമില്ല പുറത്തു പോവമല്ലോ എന്ന് സന്തോഷിച്ചു .... പതിവായി ഞങ്ങളെ പുറത്താക്കലാണ് ടീച്ചര്‍ പക്ഷെ അന്ന് ടീച്ചര്‍ ഞങ്ങളെ പുറത്താക്കിയില്ല .... അന്ന് ടീച്ചര്‍ പറഞ്ഞു .. " ഇവനൊന്നും നന്നാവില്ല ... അവിടെ ഇരി എന്നിട്ട് തോന്നിയമാതിരി ചെയ്തോ " ...

മെല്ലെ ബെഞ്ചിന്റെ മുകളില്‍ തന്നെ നിന്നാല്‍ മതിയാരുന്നു ... പെണ്പില്ലേറെ എങ്കിലും കാണാമായിരുന്നു .. രിന്ശടിന്റെ ഒരു അധിക പുസ്തിയെ ..........

Sunday 11 October 2009

യഥാര്‍ത്ഥ ഗള്‍ഫുകാരന്‍ ആരാണ് ?

ഗള്ഫുകാരന് എങ്ങിനെ കിട്ടി "ഗള്‍ഫുകാരന്‍" എന്നാ നാമം ?? . ഇവിടെ ( ഗള്‍ഫില്‍) ഉള്ളിക്കറിയും ഉണക്ക കുബ്ബുസും തിന്നു നടക്കുന്നവന് നാട്ടില്‍ പോയാല്‍ ഫാസ്റ്റ് ഫുഡുകള്‍ മാത്രമേ പിടികുന്നുള്ളൂ .. എന്ത് കൊണ്ട് ? ഇവിടെ കിലോമീറ്റെരുകളോളം കാല്‍ നടയായി താണ്ടി സുഹുര്തിനെ കാണാന്‍ പോവുന്നവന്‍, നാട്ടില്‍ എത്തിയാല്‍ അയല്‍വാസിയെ കാണാന്‍ കാറില്‍ പോവുന്നു... എന്ത് കൊണ്ട് ?? ... ഗള്ഫുകാരന് നാട്ടില്‍ എത്തുമ്പോള്‍ കിബിറ് കൂടുന്നു ... പണ്ടെന്നോ അറബിയെ കൊള്ളയടിച്ചു നാട്ടില്‍ വന്നു പണക്കെട്ടുകള്‍ കൊണ്ട് അമ്മാനമാടിയ തെമ്മാടി ഗള്‍ഫുകാര്‍ ഉണ്ടാക്കിയെടുത്ത പേര്... "ഗള്‍ഫുകാരന്‍".... അതേ പേര് ഇന്നും.... ; ഉടുതുണിക്ക് മറുതുണിയില്ലാതെ .. കിടക്കാന്‍ കിടപ്പാടമില്ലാതെ ... കൊടും ചൂടില്‍ വെയിലത്തിരുന്നു പണിയെടുത്ത്‌ തൊണ്ട വരളുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കഷ്ട്ടപെട്ടു, യഥാര്‍ത്ഥ ഗള്‍ഫിന്റെ വേദനകള്‍ നെഞ്ഞിലേട്ടി തന്‍റെ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാന്‍ .. ഒരു മാസം തെന്നെയെന്കിലും തന്‍റെ ഭാര്യയോടും കുട്ടികളോടും ഒപ്പം താമസിക്കാന്‍ വേണ്ടി നാട്ടില്‍ കാല് കുത്തിയാല്‍... ...നാട്ടുകാര്‍ അവന്‍റെ പെട്ടിയുടെ എണ്ണവും വലുപ്പവും നോക്കും... അവന്‍റെ പേരും ഗള്‍ഫുകാരന്‍ .... പോരത്തത് അവനെതിരെ കുറെ കഥകള്‍ ഉണ്ടാക്കുന്നു ... അവനു മറുപടി പറയാന്‍ കഷ്ട്ടപ്പാടിന്റെ കദന കഥകള്‍ മാത്രം ബാക്കി .... പിന്നെ, നമുക്ക്‌ നന്ദി പറയാം ഒരു കൂട്ടരോട് ... കഷ്ട്ടപ്പാടിന്റെ കണ്ണീര്‍ തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളുമായി നമ്മുടെ അടുത്തെത്തുന്ന വാര്‍ത്താ മാധ്യമങ്ങളോട് .... അല്പം വൈകി ആണെങ്കിലും ചിലര്കെങ്കിലും കഷ്ട്ടപ്പാടുകള്‍ എന്തെന്ന് മനസ്സിലാക്കന്‍ കഴിയുന്നു ...

Monday 13 July 2009

ഞാന്‍ പഠിച്ച ഇലക്ട്രോണിക്സ്

ഞാന്‍ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് സ്കൂളില്‍ (KMO) അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു ... ചെറുപ്പം മുതലേ ഇലക്ട്രോണിക്സുമായി നല്ല താല്പര്യമാണ് ... എന്ത് കിട്ടിയാലും ഒന്ന് അഴിച്ചു നോക്കണം ... അതിനുള്ളില്‍ എന്താണുള്ളത് എന്ന് .. പക്ഷെ മറ്റുള്ളവരുടെ ഉപകരണങ്ങള്‍ അഴിക്കാന്‍ ധൈര്യം വരില്ല .. കേടായാല്‍ ‍ വഴക്ക്‌ പറയുന്നത് കേള്‍ക്കണം ... എന്നാലും എന്തെങ്കിലും കേടായതൊക്കെ അഴിച്ചു നോക്കും ... ഒന്നും അറിഞ്ഞിട്ടല്ല .. എന്തെങ്കിലും അറിയാന്‍ വേണ്ടിയാണു .... അങ്ങിനെ LED ബള്‍ബുകള്‍ ഉപയോഗിച്ച് പല കുസിര്‍തികളും കളിയ്ക്കാന്‍ തുടങ്ങി ... LED ബള്‍ബുകള്‍ ഉപയോഗിച്ച് ഒരുപാട്‌ ആളുകള്‍ക്ക് പലതും ഉണ്ടാക്കി കൊടുക്കും .. അങ്ങിനെ LED വാങ്ങാനുള്ള കാശ് ഉണ്ടാക്കും ... മാത്രമല്ല ക്ലാസ്സില്‍ അര്കെങ്ങിലും , ഇതൊക്കെ പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പഠിപ്പിച്ചു കൊടുക്കയും ചെയ്യും.

അങ്ങിനെ ഒരു ദിവസം എന്‍റെ ക്ലാസ്സിലുള്ള അബ്ദുറഹിമാന്‍ (അ൪മാട്ടി) ഒരു കേടായ റേഡിയോ കൊണ്ട് വന്നു .. എന്‍റെ കയ്യില്‍ തന്നിടു പറഞ്ഞു "ഇത് ഓണ്‍ ആവുന്നില്ല , നീ ഒന്ന് നോക്കുമോ എന്താണെന്നു " . ഞാന്‍ സന്തോഷത്തോടെ അത് വാങ്ങി .. അവനു ആരോ കൊടുത്തതാണ് കുറച്ചു കാലം നന്നായി വര്‍ക്ക്‌ ചെയ്തതായിരുന്നു . എന്തൊക്കെ ആയാലും ഞാന്‍ അന്ന് വീട്ടില്‍ കൊണ്ട് പോയി , അത് ഫുള്‍ അയിച്ചു .. നോക്കുമ്പോള്‍ അതിന്റെ ബാറ്റെരിയില്‍ നിനും വരുന്ന ഒരു വയര്‍ മുരിഞ്ഞിരികുന്നു .. ഞാന്‍ അത് സോല്‍ദര്‍ ചെയ്തു .. വേറെ ഒന്നും നോക്കിയിട്റ്റ്‌ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .. കുറെ എന്തൊക്കെയോ IC പോലത്തെ സാദനങ്ങള്‍ ഉണ്ട് ഉളില്‍ , പേരൊന്നും എനിക്കറിയില്ലായിരുന്നു .. എന്നാലും ഞാന്‍ അത് അവിടെ തന്നെ വെച്ചു. പിറ്റേന്ന് വന്നു അ൪മാട്ടിയോടു പറഞ്ഞു "ഇപ്പോള്‍ ഓണ്‍ ആവുന്നുണ്ട് , പക്ഷെ ചാനല്‍ ഒന്നും കിട്ടുന്നില്ല , ഒരു ആഴ്ചകൊണ്ട് ശരിയാക്കിതരാം എന്ന് പറഞ്ഞു ... അവന്‍ അത് കേട്ട് സന്തോഷിച്ചു ... എന്‍റെ മനസ്സില്‍ ഒരു ആഴ്ച കൊണ്ട് അതിന്‍റെ കംപ്ലൈന്റ്റ്‌ കണ്ടു പിടിക്കണം എന്നുണ്ട് ... പക്ഷെ എന്ത് ചെയ്യണം എന്നറിയില്ല .. അങ്ങിനെ ഒരു ആഴ്ച കഴിഞ്ഞു .. അ൪മാട്ടി റേഡിയോ ചോദിക്കുന്നു .. ഞാന്‍ പറഞ്ഞു "നാളെ എന്തായാലും കൊണ്ട് വരാം.. എനിക്ക് അത് നോക്കാനുള്ള സമയം കിട്ടിയിട്ടില്ല ഞാന്‍ വേറെ തിരക്കിലായിരുന്നു " ... ഞാന്‍ വീട്ടില്‍ എത്തിയാല്‍ ഫുള്‍ അതിന്‍റെ മുകളിലാണ് പണി എന്ന് അവനു അറിയില്ല ... അവനെ അറിയിച്ചാല്‍ മോശമല്ലേ ... ഞാന്‍ അവരുടെ അടുത്തൊക്കെ ഒരു ഇലക്ട്രോണിക്സ് അറിയുന്ന ആളാണല്ലോ ... അങ്ങിനെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് റേഡിയോ വര്‍ക്ക്‌ ആവുന്നില്ല .. അവസാനം എങ്ങിനെയെങ്ങിലും അതൊന്നു ഒഴിവാക്കണം .. പിറ്റേന്ന് സ്കൂളില്‍ എത്തി .. അ൪മാട്ടി റേഡിയോ ചോദിച്ചു .. ഞാന്‍ ബാഗ്‌ തുറന്നു റേഡിയോ എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു അവനോടു പറഞ്ഞു .. ഇതിന്‍റെ "ദുള്‍ഫൂട്രി" പോയതാ അത് മാറ്റണം എന്ന് ... അവന്‍ ചോദിച്ചു അതെന്താ സാധനം എന്ന് , ഞാന്‍ പറഞ്ഞു റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമാണ്‌ . അങ്ങിനെ പാവം അവിടെ അടുത്തുള്ള ഒരു ഇലക്ട്രോണിക്സ് കടയില്‍ ചെന്ന് അവിടെ ഉള്ള ആളോട്‌ ചോദിച്ചു " ഈ റേഡിയോ യുടെ "ദുള്‍ഫൂട്രി" വേണം.. .. അയാള്‍ മേലോട്ട് നോക്കി ..
കടക്കാരന്‍ : ദുള്‍ഫൂട്ര്യോ.... അതെന്താ സാധനം?
അ൪മാട്ടി : ഈ റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമില്ലേ .. അത് ....
കടക്കാരന് തന്നെ ഒരു സംശയം , കടക്കാരന്‍ വേറെ ഒരാളോടു ഫോണില്‍ വിളിച്ചു ചോദിക്കുന്നു... അയാള്കും ഒരു പിടിയും കിട്ടുന്നില്ല
കടക്കാരന്‍ : മോനെ ഇത് ഇവിടെ കിട്ടില്ല .. ഇങ്ങിനെ ഒരു സാധനം സാധാരണ റേഡിയോ യില്‍ ഉണ്ടാവാറില്ല.... നിന്നോട് ഇത് ആരു പറഞ്ഞതാ ??
അ൪മാട്ടി : ഇത് വേറെ ഏതെങ്കിലും കടയില്‍ കിട്ടുമോ ?? എന്‍റെ ക്ലാസ്സില്‍ ഉള്ള ഒരു മുജീബ്‌ ഉണ്ട് അവന്‍ പറഞ്ഞതാ....
കടക്കാരന്‍ : അത് കേട്ട് കടക്കാരന്‍ ഒന്ന് ചിരിച്ചു ...

ഇതൊക്കെ കഴിഞ്ഞു അ൪മാട്ടി ക്ലാസ്സില്‍ വന്നു എന്നോട് .. "അങ്ങിനെത്തെ ഒരു സാധനം ഇല്ലാന്ന് കടക്കാരന്‍ പറഞ്ഞു "... ഞാന്‍ അത് കേട്ട് അങ്ങ് ചിരിച്ചു പോയി ... അപ്പോഴാ അവനു കാര്യം പിടി കിട്ടുന്നത് .. അങ്ങിനെതെ ഒരു സാധനം ഇല്ല എന്നും തല്കാലം തല ഊരാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ്‌ എന്ന്....
അ൪മാട്ടി ഇപ്പോള്‍ കൊടുവള്ളിയില്‍ ബിസിനസ്‌ ചെയ്തു വരുന്നു .. എപ്പോള്‍ കണ്ടാലും ദുള്‍ഫൂട്രി യുടെ കാര്യം പറയും ....

അന്ന് അവന്‍ റേഡിയോ നന്നാക്കാന്‍ തന്നു .... വല്ല TV യോ മറ്റോ ആയിരുന്നെങ്കിലോ???

Sunday 5 July 2009

സ്നേഹം

വിടര്‍ന്നു നില്‍കുന്ന പനിനീര്‍പൂവില്‍ നിന്നും ഇളം തെന്നലില്‍ നുകരുന്ന സുകന്ധമാം സ്നേഹത്തിന്റെ അഭിരുചികള്‍, കോരിച്ചൊരിയുന്ന മഴയത്ത്‌ അടര്‍ന്നു വീഴുമെന്നു ഭയന്നു അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ വിഷാദ മാം മുള്ളുകള്‍ ഹൃദയത്തിന്‍റെ കൈകളില്‍ തറക്കും എന്നത് സത്യം ...

ടോര്‍ച്ചു ഇങ്ങിനെയും റിപ്പയര്‍ ചെയ്യാം ....

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന പ്രായം. അന്ന് എന്‍റെ ഒരു ഇക്കാക്ക ഗള്‍ഫില്‍ ആയിരുന്നു... ഇടയ്ക്ക് എന്തെങ്കിലും നാട്ടിലേക്ക്‌ കൊടുത്തയക്കും. അങ്ങിനെ ഒരു ദിവസം ഒരു ടോര്‍ച്ചു കൊടുത്തയച്ചു . എനിക്കല്ല, എന്‍റെ ബാപ്പക്ക്‌ ആണ് ... ബാപ്പ അത് കിട്ടി സന്തോഷിച്ചു ... അന്നൊക്കെ ഗള്‍ഫില്‍ നിന്ന് എന്തെങ്കിലും കൊടുത്തയക്കുക എന്ന് വെച്ചാല്‍ അത് ഒരു മഹാ സംഭവമാക്കി കാണും ... ഇന്ന് എന്ത് ഗള്‍ഫ്‌ ???... ബാപ്പ പള്ളിയില്‍ പോവുമ്പോയോ, അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും പോവുംബോഴോ മാത്രം ഉപയോഗിക്കും , ഞങ്ങള്‍ ഒന്നും അത് ഉപയോഗിക്കാറില്ല ...അങ്ങിനെ ആ ടോര്‍ച്ചു കുറെ കാലം ഉപയോഗിച്ചു ... ഇടയ്ക്ക് അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആവും , അത് മാറ്റും..

ഒരു ദിവസം അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആയി , ബാപ്പ എന്നോട് ഒരു ബള്‍ബ്‌ വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു .. ഞാന്‍ ഒരു ബള്‍ബ്‌ വാങ്ങി വന്നു . ബാപ്പ ടോര്‍ച്ചില്‍ ബള്‍ബ്‌ മാറ്റി . പക്ഷെ ടോര്‍ച്ചു കത്തുന്നില്ല ... ബാപ്പ എന്നെ വഴക്ക്‌ പറഞ്ഞു ... ഞാന്‍ വാങ്ങിയ ബള്‍ബ്‌ നല്ലതല്ല എന്നായിരുന്നു ബാപ്പയുടെ വാദം. ഞാന്‍ അത് വാങ്ങി വേറെ ടോര്‍ച്ചില്‍ ഇട്ടു കത്തിച്ചു കാണിച്ചു കൊടുത്തു ... അപ്പോള്‍ ബാപ്പക്ക്‌ ബോധ്യമായി . പിന്നെ ടോര്‍ച്ചില്‍ കേടു വരാന്‍ സാധ്യധ ബാറ്ററി മാത്രമേ ഉള്ളൂ ... ബാറ്ററി വാങ്ങി വരാന്‍ ബാപ്പ പറഞ്ഞു ... ഞാന്‍ വാങ്ങി വന്നു , പഴയ ബാറ്ററി എടുത്തു മാറ്റി പുതിയ ബാറ്ററി ബാപ്പ ടോര്‍ച്ചില്‍ ഇട്ടു . ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ... ബാപ്പ ടോര്‍ച്ചിന്റെ സ്വിച്ച് ഓണ്‍ ചെയ്തു .. ഒന്നും ഇല്ല.. അത് കത്തുന്നില്ല .... പിന്നെ ബാപ്പ ടോര്‍ച്ചു മുഴുവനും അയിച്ചു റിപയര്‍ ചെയ്തു ... എന്നിട്ട് ബാറ്ററി ഒക്കെ ഇട്ടു ഒന്ന് കൂടെ സ്വിച്ച് ഓണ്‍ ചെയ്തു .... എന്നിടിണ്ടോ ടോര്‍ച്ചു കത്തുന്നു .... ??? .. ബാപ്പക്ക്‌ ദേഷ്യം വന്നിട്ട് വയ്യ... പിന്നെ ബാറ്ററി തല തിരിച്ചു ഇടുന്നു ബള്‍ബ്‌ മാറ്റി ഇടുന്നു എന്തൊക്കെയോ ചെയ്യുന്നു .... ബാപ്പക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അധികം ഒന്നും ബാപ്പയോട് സംസാരിക്കാറില്ല ... ഒന്നും ഉണ്ടായിട്ടല്ല .. ഒന്നും ഇല്ലാതിരിക്കാന്‍ വേണ്ടിയാണു .... ബാപ്പ പഠിച്ച പണി പതിനെട്ടും എടുത്തു .. ടോര്‍ച്ചു കത്തുന്നില്ല .. അവസാനം ബാപ്പ ടോര്‍ച്ചുമായി പുറത്തേക്ക്‌ പോവുന്നത് കണ്ടു ... ഞാന്‍ നോക്കുമ്പോള്‍വീടിന്‍റെ പുറക്‌ വശത്തുള്ള തൊടിയിലേക്ക്‌ ടോര്‍ച്ചു ഒരു ഏറു കൊടുത്തു ... എന്നിട്ട് ബാപ്പ പറഞ്ഞു " ഈ മാതിരി ടോര്‍ച്ചു നമുക്ക്‌ വേണ്ട " ...

ബാപ്പ അകത്തു പോയ തക്കം നോക്കി ഞാന്‍ മെല്ലെ പോയി ടോര്‍ച്ചെടുത്തു.... ടോര്‍ച്ചിനു ഒന്നും പറ്റിയിട്ടില്ല .. ഞാന്‍ ഒന്ന് മണ്ണൊക്കെ തുടച്ചു സ്വിച്ച് ഒന്ന് ഓണ്‍ ചെയ്തു നോക്കി ... ഹഹഹഹഹഹ ഹഹഹ ഹഹഹ .... എനിക്കാണെങ്കില്‍ ചിരി വന്നിട്ട് വയ്യ ... ഉമ്മ എന്നെ നോക്കി ചോദിക്കുന്നു " നിനക്ക് എന്ത് പറ്റി ? നീ ഒറ്റകിരുന്നു ചിരിക്കുന്നു" .....ഒന്നുല്യ മ്മ .. ബാപ്പ ടോര്‍ച്ചു കത്താത്തത് കൊണ്ട് തൊടിയിലെക്കെരിഞ്ഞു ... ഞാന്‍ അത് എടുത്തു ഓണ്‍ ചെയ്തു നോക്കിയതായിരുന്നു ... ടോര്‍ച്ചു കത്തി .....ഹഹഹഹഹഹ ഹഹഹ ഹഹഹ ....

അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി ... ചില സാധനങ്ങള്‍ റിപ്പയര്‍ ചെയ്തത് കൊണ്ട് മാത്രം പോരാ .... ചില കുരുട്ട് വിദ്യ ഒക്കെ പരീക്ഷിക്കണം എന്ന് ..... ഇതൊരു വല്ലാത്ത കുരുട്ട് വിദ്യ തന്നെ ആയിപ്പോയി അല്ലെ ....